Tuesday, July 14, 2015

രണ്ടര വര്‍ഷംകൊണ്ട് കായ്ക്കുന്ന കുടംപുളികള്‍ വികസിപ്പിച്ചു

രണ്ടര വര്‍ഷംകൊണ്ട് കായ്ക്കുന്ന കുടംപുളികള്‍ വികസിപ്പിച്ചു
Posted on: 28 Apr 2015



കുമരകം (കോട്ടയം): രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന പുതിയ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു. അമൃതം, ഹരിതം എന്നീ പേരുകളാണ് ഇവയ്ക്ക്. സാധാരണ കുടമ്പുളി കായ്ക്കാന്‍ ഒന്‍പതുവര്‍ഷത്തോളമെടുക്കാറുണ്ട്.
അമൃതത്തില്‍നിന്ന് ശരാശരി 16.38 കിലോഗ്രാമും ഹരിതത്തില്‍നിന്ന് 10 കിലോഗ്രാമും ഉണക്കപ്പുളി വര്‍ഷംതോറും ലഭിക്കുമെന്നും കണ്ടെത്തി. ഉയരംകുറഞ്ഞ ഹരിതമാണ് വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചതെന്ന് പുതിയയിനങ്ങള്‍ വികസിപ്പിച്ച കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. ആലീസ് ആന്റണി പറഞ്ഞു.

അമൃതത്തില്‍നിന്ന് ലഭിക്കുന്ന പുളിയുണങ്ങിയാല്‍ 51.58 ശതമാനം പുളിരസമുണ്ടാകും. പുളിനല്‍കുന്ന പ്രധാനഘടകമായ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ഇതില്‍ 19.34 ശതമാനമുണ്ട്. പൊണ്ണത്തടി കുറയ്ക്കുന്ന മരുന്നുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കുടമ്പുളിയില്‍ നിന്നാണെടുക്കുന്നത്.

വിദേശത്തേയ്ക്ക് ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കേരളത്തില്‍നിന്ന് കയറ്റിയയയ്ക്കുന്നുമുണ്ട്.
മീന്‍കറി ഉള്‍പ്പെടെയുള്ള കേരളീയവിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവകൂടിയാണ് കുടമ്പുളി. ഇതിന് ഒട്ടേറെ ഔഷധഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

52.99 ശതമാനം പുളിരസമുള്ള ഹരിതത്തില്‍നിന്ന് 16.47 ശതമാനം ഹൈഡ്രോക്‌സി സിട്രിക് ആസിഡാണ് ലഭിക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വളര്‍ത്താന്‍ പറ്റിയത് അമൃതമാണ്. അമൃതത്തിന്റെ 100 കിലോ പച്ചപ്പുളി ഉണങ്ങിയാല്‍ 11 കിലോ ഉണക്കപ്പുളി ലഭിക്കും. ഹരിതത്തിന്റെ 100 കിലോ ഉണങ്ങിയാല്‍ 13 കിലോ പുളി ലഭിക്കും. ഇപ്പോള്‍ ഒരുകിലോ ഉണക്കപ്പുളിക്ക് 350 രൂപ വരെ വിലയുണ്ട്. സീസണല്ലാത്തപ്പോള്‍ വന്‍വിലക്കയറ്റമുണ്ടാകുകയും ചെയ്യും.

വിത്തുപാകി കിളിര്‍പ്പിച്ചുണ്ടാകുന്ന മരങ്ങളില്‍ ചിലത് ഫലമില്ലാത്ത ആണ്‍ ഇനമാകും. എന്നാല്‍, അമൃതം, ഹരിതം തുടങ്ങിയവയുടെ ഗ്രാഫ്റ്റ് തൈകളായതിനാല്‍ എല്ലാം പെണ്‍ ഇനമായിരിക്കുമെന്ന് ഗവേഷണകേന്ദ്രം ഉറപ്പുനല്‍കുന്നു. ഹരിതത്തിന്റെ കായ്കളുടെ ചുണ്ടുഭാഗത്തിന് നീളം കൂടുതലാണ്. അല്ലികള്‍ക്ക് കനവും കൂടുതലുണ്ട്. അമൃതം കുറഞ്ഞത് 12 മീറ്ററെങ്കിലും ഉയരം വെക്കും. ഹരിതം ആറുമീറ്റര്‍ വരെ ഉയരത്തിലെത്തും.

കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം 1987ലാണ് പുതിയ പുളിയിനങ്ങള്‍ക്കായി ഗവേഷണം തുടങ്ങിയത്. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വെറൈറ്റി റിലീസിങ് കമ്മിറ്റി പുതിയ കുടമ്പുളിയിനങ്ങള്‍ക്ക് അംഗീകാരം നല്‍കി.

Source :http://www.mathrubhumi.com/agriculture/story-541865.html 

Sunday, July 5, 2015

അടുക്കളയിൽ 60 ഹെൽതി ടിപ്സ്

പാചകത്തിൽ ചിലർക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേൾക്കാറില്ലേ? എന്നാൽ ഈ കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഈ അടുക്കളവിദ്യകൾ ആരോഗ്യകരം കൂടിയാകുമ്പോൾ പാചകം പൂർണതയിലെത്തും.
പച്ചക്കറികളും പഴങ്ങളും
1 നേന്ത്രക്കായ്, വാഴയ്ക്ക എന്നിവ കറി വയ്ക്കാനായി അധികം തൊലികളയാതെ മുറിക്കുക, തൊലിയിലാണ് വിറ്റമിനുകൾ കൂടുതലുള്ളത്.
2 ചെറുപയർ, മുതിര, സോയാപയർ എന്നിവയൊക്കെ മുളപ്പിച്ച് ഉപയോഗിക്കുക.
3 തഴുതാമയില, കുടകനില, മുരിങ്ങയില, മത്തനില, പയറില, വള്ളി ചീരയില എന്നിവ യഥേഷ്ടം ഉപയോഗിക്കാം. വാഴക്കൂമ്പ് ഉപയോഗിക്കുമ്പോൾ വിരിഞ്ഞ വാഴപ്പൂവും എടുക്കാം. പൂവിന്റെ നടുക്കുള്ള കട്ടിയുള്ള നാര് മാറ്റിയിട്ട് ബാക്കി ഭാഗം മുറിച്ച് കറിയിലും കട്ലറ്റിലും ചേർക്കുക.
4 അവിയലിൽ തക്കാളിക്കുപകരം അൽപം തൈരു ചേർത്താൽ രുചിയും ഗുണവുമേറും. വെജിറ്റബിൾ കുറുമ തയാറാക്കുമ്പോൾ ഒരു സ്പൂൺ ഓട്സ് പൊടിയോ, കോൺഫ്ളോറോ, അരിപ്പൊടിയോ, മൈദയോ ചേർത്താൽ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
5 കുറുമ തയാറാക്കുമ്പോൾ കുരുമുളക് വറുത്തു ചതച്ചതും അൽപം രംഭയിലയും കൂടി ചേർത്താൽ സ്വാദു കൂടും.
6 ആഹാരത്തിൽ നാരുള്ള ഭക്ഷണം ധാരാളം ഉൾപ്പെടുത്തുക. വാഴക്കൂമ്പ്, വാഴപ്പിണ്ടി എന്നിവയിൽ ധാരാളം നാരുണ്ട്. വാഴയ്ക്കാ തൊലികൊണ്ടും തോരനുണ്ടാക്കാം.
7 മിക്സഡ് വെജിറ്റബിൾ കറിയിൽ അൽപം ബ്രഡ് പൊടി ചേർത്താൽ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.
8 തക്കാളി പെട്ടെന്ന് പഴുക്കാൻ ബ്രൗൺ പേപ്പർ ബാഗിലിട്ട് ഇരുട്ടത്ത് വയ്ക്കുക.
9 പച്ചക്കറികൾ വാടിപോയാൽ നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവച്ചാൽ പുതുമ തിരികെ കിട്ടും.
healthytip2
10 കാരറ്റ് കുറുകെ മിറിക്കാതെ നീളത്തിൽ മുറിച്ചാൽ പെട്ടെന്നു വേകും.ഗ്യാസും ലാഭിക്കാം.
11 പച്ചക്കറികൾ തുറന്നുവച്ചു വേവിക്കരുത്. പോഷകഘടകങ്ങൾ നഷ്ടപ്പെടും.
12 വാഴപ്പിണ്ടി കറുക്കാതിരിക്കാൻ അരിഞ്ഞ് മോരിലിട്ടു വച്ചാൽ മതി.
13 പച്ചക്കറികൾ അരിയുമ്പോൾ കൈയിലെ കറ കളയാൻ വാഴപഴത്തിന്റെ തൊലി കൊണ്ടു അമർത്തിതുടച്ചാൽ മതി.
14 ഗ്രീൻപീസ് വേവിക്കുമ്പോൾ അൽപം പഞ്ചസാര കൂടി ചേർത്താൽ സ്വാദ് കൂടും.
15 മത്തങ്ങാ മുറിക്കുമ്പോൾ വിത്തിന്റെ ഇടയിലുള്ള നാരുപോലുള്ള ഭാഗം (മത്തങ്ങാ ചോറ്) കളയണ്ട. ഇതെടുത്തു സാലഡോ മത്തങ്ങാ ചട്നിയോ തയാറാക്കാം.
healthytip3
16 ചെറുപഴം കൂടുതൽ ഉള്ളപ്പോൾ നന്നായി ഉണക്കി വച്ചിരുന്നാൽ വളരെനാൾ കേടാകാതിരിക്കും. ഇത് ഈന്തപ്പഴം പോലെ ഉപയോഗിക്കാം.
ഉള്ളിയും സവാളയും
17 സവാള വഴറ്റുമ്പോൾ തന്നെ അൽപം ഉപ്പ് ചേർക്കുക. വേഗം വഴന്നുകിട്ടും. ഇങ്ങനെ എണ്ണ കുറയ്ക്കാം.
18 മീൻകറി തയാറാക്കുമ്പോൾ സവാളയ്ക്കു പകരം ചുവന്നുള്ളി ചേർക്കുക. മല്ലിപ്പൊടിയും ചേർക്കേണ്ട. ഇങ്ങനെ മീൻകറി മൺപാത്രത്തിലുണ്ടാക്കി വച്ചാൽ രണ്ടുമൂന്നു ദിവസം കേടാകാതിരിക്കും.
19 സവാളയും ചുവന്നുള്ളിയും മുറിക്കുമ്പോൾ അതിന്റെ മൂടും നാമ്പ് മുളയ്ക്കുന്ന ഭാഗവും കളയരുത് (കറിയിൽ ഉപയോഗിക്കുക) ഈ ഭാഗത്താണ് വിറ്റമിനുകൾ കൂടുതലുള്ളത്.
20 ബിരിയാണിയും മറ്റും തയാറാക്കുമ്പോൾ സവാള വെയിലിൽ വാട്ടിവറുത്താൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാം.
21 ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നാലഞ്ചുദിവസത്തേക്കുള്ളത് വെവ്വേറെ വഴറ്റി ഫ്രിഡ്ജിൽ വയ്ക്കുക. എണ്ണയുടെ ഉപയോഗം കുറയും. സമയവും ലാഭിക്കാം.
ഇറച്ചിയും മീനും മുട്ടയും
22 ഇറച്ചിക്കറി തയാറാക്കുമ്പോൾ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതൽ ചേർക്കുന്നത് ആരോഗ്യദായകമാണ്.
23 മീനും ഇറച്ചിയും തയാറാക്കുമ്പോൾ വെളുത്തുള്ളി ചേർത്താൽ കൊളസ്ട്രോൾ നിയന്ത്രിക്കാം.
healthytip4
24 മാംസം തയാറാക്കുന്നതിന് മുൻപ് അരമണിക്കൂർ നല്ല ചൂടുള്ള വെള്ളത്തിലിടുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിലലിയും.
25 മീൻകറിയും ഇറച്ചിക്കറിയും തയാറാക്കി തണുപ്പിച്ച് ഫ്രിഡ്ജിൽ വച്ചാൽ കൊഴുപ്പ് മുകളിൽ കട്ടിയാകും. ഇതു സ്പൂൺകൊണ്ട് മാറ്റാം.
26 കോഴിയിറച്ചിയും മീനും വറുക്കാതെ ആവിയിൽ പാകപ്പെടുത്തുന്നത് കൂടുതൽ ആരോഗ്യകരമാണ്.
27 ചിക്കൻ ഫ്രൈ ഇഷ്ടമുള്ളവർ വറുക്കുന്നതിന് പകരം അവ്നിലോ തന്തൂരിയിലോ ഗ്രിൽ ചെയ്യുക.
28 പോത്തിറച്ചി (ബീഫ്) പാകം ചെയ്യുമ്പോൾ ഒരു കഷണം പപ്പായ കൂടി ചേർത്താൽ ഇറച്ചിക്കറിക്കു നല്ല മാർദവം കിട്ടും.
29 മീൻകറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേർത്താൽ ബിപി നിയന്ത്രിക്കാം.
30 മീൻകറിയിലും അച്ചാറിലും മറ്റും ഇരുമ്പൻപുളി ഉപയോഗിച്ചാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം.
31 മത്തി, കൊഴുചാള, അയില എന്നീ ചെറുമീനുകളിലെ ഒമേഗാ—3 ഫാറ്റീ ആസിഡുകൾ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നു.
32 മൺപാത്രത്തിൽ മീൻകറി തയാറാക്കിയാൽ കൂടുതൽ ദിവസം കേടു കൂടാതിരിക്കും. രുചിയേറും.
33 മീൻകറിക്കു പുളിക്കായി കുടംപുളിയോ ഇരുമ്പൻപുളിയോ ഉപയോഗിക്കുക. വാളൻപുളി കഴിവതും വേണ്ട. കുടമ്പുളിയാണു ചേർക്കുന്നതെങ്കിൽ ദഹനം സുഗമമാകും.
34 മീനും കൊഞ്ചും വറുക്കുന്നതിനു പകരം അരപ്പുപുരട്ടി ഇലയിൽ വച്ചു പൊതിഞ്ഞുകെട്ടി എണ്ണമയം പുരട്ടിയ ചട്ടിയിൽ പൊള്ളിച്ചെടുക്കുക.
35 രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ള മാത്രം കഴിക്കുക.
പാൽ മുതൽ ചായ വരെ
36 അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനം കൊണ്ട് പാൽ പിരിഞ്ഞാൽ ഇതിൽ പച്ചമുളകിന്റെ ഞെട്ടോ നാരങ്ങാനീരോ ചേർത്തു തൈരുണ്ടാക്കാം. അല്ലെങ്കിൽ പാൽ തുണിയിൽ അരിച്ചെടുത്ത് കട്ടിയാക്കി മുറിച്ച് പനീർ ഉണ്ടാക്കാം.
37 ചായയ്ക്കുള്ള പാൽ ഫ്രിഡ്ജിൽ ഒരു പാത്രത്തിൽവച്ചിരുന്ന ശേഷം പുറത്തെടുത്ത് പാട മാറ്റിയശേഷം ചായ തയാറാക്കുക. ഈ പാട ഓരോ ദിവസത്തെയും ഒന്നിച്ചാക്കി ഫ്രീസറിൽ വച്ചിരുന്നാൽ ആവശ്യത്തിന് ഉപയോഗിക്കാനുള്ള പാൽ ക്രീമായി.
38 ചായയോ കാപ്പിയോ ഒരു ദിവസം രണ്ടു നേരത്തിൽ കൂടുതൽ കഴിക്കരുത്. വേനൽകാലത്തും ഇളംചൂടു വെള്ളമാണ് ഏറ്റവും നല്ല ദാഹശമിനി.
39 പൈപ്പു വെള്ളത്തിൽ ചായ തയാറാക്കുമ്പോൾ ക്ലോറിൻ മണം മാറാനായി വെള്ളം തിളപ്പിക്കുമ്പോൾ തന്നെ വേണ്ട പഞ്ചസാര ചേർക്കുക.
പാചക എണ്ണ
40 തവിട് എണ്ണയും ഒലിവ് എണ്ണയും നല്ലെണ്ണയും ഉപയോഗിക്കുക.
41 വനസ്പതിക്കു പകരം മാർജറിൻ ഉപയോഗിച്ചാൽ ആരോഗ്യത്തിനു നല്ലതാണ്.
42 നോൺസ്റ്റിക് ഫ്രയിങ് പാനും മൈക്രോവേവ് അവനും ഒടിജിയും (അവൻ ടോസ്റ്റർ ഗ്രിൽ) ഉപയോഗിച്ചാൽ എണ്ണയുടെ ഉപഭോഗം പരമാവധി കുറയ്ക്കാം.
പ്രിസർവേറ്റീവും നിറങ്ങളും
43 ഫുഡ് കളറുകളുടെ ഉപയോഗം കുറയ്ക്കുക. ആഹാരത്തിൽ ചുവന്ന നിറത്തിനായി തക്കാളിയും ഓറഞ്ച് നിറത്തിനായി കാരറ്റും മജന്ത നിറത്തിനായി ബീറ്റ്റൂട്ടും പച്ചനിറത്തിനായി വസല ചീരയും ഉപയോഗിക്കാം.
44 അജിനോമോട്ടോ കഴിവതും ഉപയോഗിക്കാതിരിക്കുക. ഇത് ആമാശയ കാൻസർ ഉണ്ടാക്കാം.
45 ഫുഡ്പ്രിസർവേറ്റീവ്സ് കഴിവതും ഒഴിവാക്കുക. സ്ക്വാഷും സിറപ്പും വീട്ടിൽ തയാറാക്കുക. പ്രിസർവേറ്റിവിന്റെ സഹായമില്ലാതെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം.
healthytip6
46 ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് ഉണക്കിപ്പൊടിച്ചാൽ ഫുഡ്കളറാക്കാം.
നല്ല പ്രാതൽ
47 ഇളനീരിൽ പഞ്ചസാരയിട്ട് ആറുമണിക്കൂർ വച്ചശേഷം അത് അപ്പത്തിന്റെ മാവിൽ കുഴച്ചു ചേർക്കുക. നല്ല രുചിയും മണവും ലഭിക്കും.
48 വെള്ളയപ്പം മൺചട്ടിയിൽ വച്ചു പാകപ്പെടുത്തുക. നല്ല മയം കിട്ടും.
49 അപ്പത്തിന് പച്ചരി കുതിർക്കുമ്പോൾ ഒരു നുള്ളു ഉലുവയും ഉഴുന്നും കൂടി ചേർത്താൽ നല്ല മാർദവം കിട്ടും.
50 പുട്ടുപൊടി നനച്ചു ഫ്രിഡ്ജിൽ വച്ചശേഷം പിറ്റേന്നു പുട്ടുണ്ടാക്കിയാൽ മാർദവവും രുചിയുമേറും.
51 പുട്ടുണ്ടാക്കുമ്പോൾ മുളപ്പിച്ച പഞ്ഞപുല്ലുപൊടിയും തവിടു കളയാത്ത ചമ്പാവരിപൊടിയും സമാസമം ചേർക്കുന്നതു പോഷമൂല്യം കൂട്ടും. മുളപ്പിച്ച ചെറുപയറും ചീരയില പാകപ്പെടുത്തിയതും ഇടയ്ക്കിടെ വയ്ക്കുക. പോഷക പൂട്ടായി.
52 പുട്ടുപൊടി വറുക്കുന്നതിനു മുൻപ് നന്നായി ആവി കയറ്റിയാൽ മൃദുവായ പുട്ടുണ്ടാക്കാം.
53 തേങ്ങാവെള്ളത്തിൽ പുട്ടു നനച്ചാൽ ഗുണവും രുചിയും കൂടും.
healthytip5
54 ഇഡ്ലിയും ഇടിയപ്പവും ബാക്കി വന്നാൽ പച്ചക്കറികളും സവാളയും പച്ചമുളകും ഗ്രേറ്റ് ചെയ്തതും വേവിച്ചു പൊടിയായി മുറിച്ച ഇഡ്ലിയും ഇടിയപ്പവും മിക്സ് ചെയ്യുക.ഇതിൽ അൽപം മസാലപൊടി കൂടി ചേർത്താൽ നല്ല ഒരു നാലുമണി വിഭവം തയാറാക്കാം.
പൊതുവായി ശ്രദ്ധിക്കാൻ
55 നെയ്യ് സൂക്ഷിക്കുമ്പോൾ അതിൽ ഒരു കഷണം ശർക്കര ഇട്ടുവച്ചാൽ പെട്ടെന്നു കേടാകില്ല.
56 പ്രഷർ കുക്കറിലെയും പ്രഷർ പാനിലെയും കറ പോകാൻ നാരങ്ങാതൊലിയുടെ അകഭാഗം കൊണ്ടു തേച്ചുകഴുകുക.
57 കട്ടൻകാപ്പി തയാറാക്കുമ്പോൾ നാലുതുളസിയിലയും ഒരു പനികൂർക്കയിലയും ചുക്കും കരുപ്പെട്ടിയും അൽപം കുരുമുളകും ചേർത്താൽ തണുപ്പു കാലത്ത് തൊണ്ടയ്ക്കു നല്ലതാണ്.
58 കുക്കിങ്ഗ്യാസിൽ പാകം ചെയ്യുമ്പോൾ തിളച്ചാലുടൻ തീയ് സിമ്മിലിട്ടു പാകം ചെയ്യുക. ഗ്യാസ് വളരെ ലാഭിക്കാം.
59 ഫ്രൂട്ട് കേക്കിൽ ബ്രാൻഡിയോ വിസ്കിയോ തളിച്ച് സിൽവർ ഫോയിലിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ കേക്ക് കേടാകാതിരിക്കും.
60 സ്ഥിരമായി അലുമിനിയം പാത്രത്തിൽ ആഹാരം തയാറാക്കി കഴിക്കുന്നവർക്കു അൽഷിമേഴ്സ് രോഗത്തിനു സാധ്യത കൂടും. മൺപാത്രത്തിൽ ആഹാരം പാകം ചെയ്യുന്നതാണ് ആരോഗ്യകരം.
 

Sunday, June 28, 2015

എലികളെ തുരത്താം

കടമ്പനാട് ദേശം's photo.
 
മഴയ്‌ക്കൊപ്പം എത്തുന്ന എലികളെ തുരത്താം
എലിയുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. എവിടെ നിന്നെങ്കിലും ഭൂമിതുരന്ന്‌ അവര്‍ ഒരിക്കലെങ്കിലും എത്താതിരിക്കില്ല. അത്...രമേല്‍ സര്‍വവ്യാപിയാണ്‌ എലികള്‍. കോണ്‍ക്രീറ്റ്‌ കൂടുകള്‍ക്കകത്തും ഏതെങ്കിലും മാളം കണ്ടെത്തി എലികള്‍ ഒളിച്ചിരിക്കും. മരച്ചീനി ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്നും എലികള്‍ നശിപ്പിക്കുന്നുവെന്നാണ്‌ കണക്കാക്കിയിട്ടുളളത്‌. കൊക്കോയുടെ കാര്യത്തില്‍ നശിപ്പിക്കലിന്റെ തോത്‌ 40 ശതമാനം വരും. നാളികേര ഉല്‍പ്പാദനത്തിന്റെ 10 ശതമാനവും ഇവയുടെ തുരക്കലിനു വിധേയമാകുന്നു. രാത്രിയിലാണ്‌ എലികള്‍ തെങ്ങില്‍ക്കയറി മച്ചിങ്ങയും കരിക്കും തിന്ന്‌ നശിപ്പിക്കുന്നത്‌. മരച്ചീനി കൃഷിക്കുളള ഏറ്റവും വലിയ വെല്ലുവിളിയും എലികളുടെ ഭാഗത്തുനിന്നാണ്‌.
പറമ്പിലായാലും വീടിനകത്തായാലും ഗോഡൗണുകളിലാണെങ്കിലും എലികള്‍ എത്തും. നമ്മുടെ കാര്‍ഷികസമ്പത്തിന്റെ നല്ലൊരുഭാഗം കാര്‍ന്നുതിന്നുന്നവയാണ്‌ എലികള്‍. നെല്ലുമുതല്‍ തെങ്ങുവരെയുള്ള വിളകളെ ഉല്‍പ്പാദനഘട്ടത്തിലാണ്‌ ഇവ ആക്രമിക്കുന്നത്‌. ഫലം കനത്ത സാമ്പത്തികനഷ്‌ടം.
എലികള്‍ക്ക്‌ മനുഷ്യനെ പേടിയാണെന്നു പറയാമെങ്കിലും അവ വീടുകളില്‍ സര്‍വനേരവും കടന്നുകയറി വിഷമമുണ്ടാക്കുന്നുവെന്നതാണ്‌ വസ്‌തുത. അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന വര്‍ഗമായതിനാല്‍ പെട്ടെന്ന്‌ കണ്ടെത്താനുമാകില്ല.
വിസ്‌തൃതമായ വിഹാരപ്രദേശങ്ങളില്‍ എലികളെ നശിപ്പിക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ല. ഇതുതന്നെയാണ്‌ കര്‍ഷകര്‍ക്കുളള തലവേദന. വീടിനകത്ത്‌ കടന്നുകയറുന്ന എലികളെ നശിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നതാണ്‌ എലിക്കെണികള്‍. ഇവ കഴുകി മാത്രമേ ഉപയോഗിക്കാവൂ. അതല്ലെങ്കില്‍ കെണിയില്‍പ്പെട്ട എലികളുടെ സ്രവങ്ങള്‍ മറ്റുള്ളവയ്‌ക്ക് മുന്നറിയിപ്പായി ഭവിക്കും.
എലിക്കെണികള്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ എലികള്‍ ഒഴിഞ്ഞുമാറാന്‍ സാധ്യതയുണ്ട്‌. മറ്റൊരുരീതിയും പ്രചാരത്തിലുണ്ട്‌.
50 സെന്റീമീറ്റര്‍ നീളവും നാല്‌ ഇഞ്ച്‌ കനവുമുള്ള പിവിസി പൈപ്പ്‌ പറമ്പില്‍ കുത്തിനിറുത്തുക. പിവിസി പൈപ്പിനകത്തെ കുഴിയില്‍ വീണ്‌ പെരുച്ചാഴി ചാകും. ഒരു പിവിസി പൈപ്പുണ്ടെങ്കില്‍ പെരുച്ചാഴികളെ നല്ലതോതില്‍ നശിപ്പിക്കാമെന്നതാണ്‌ നേട്ടം. മരച്ചീനിക്കൃഷിയിലെ പ്രധാന ശത്രുവാണ്‌ പെരുച്ചാഴി. കിഴങ്ങ്‌ രൂപപ്പെടാന്‍ തുടങ്ങുമ്പോള്‍തന്നെ ഇവയുടെ ആക്രമണവും തുടങ്ങും.
മരച്ചീനിത്തോട്ടത്തില്‍ അവിടവിടെയായി ശീമക്കൊന്ന കൊത്തിയിട്ടാല്‍ പെരുച്ചാഴി ആ വഴിക്കു തിരിഞ്ഞുനോക്കില്ല.
ശീമക്കൊന്നയുടെ ഇലയും ഇളം തണ്ടും കുഴമ്പുരൂപത്തില്‍ അരച്ച്‌ ഗോതമ്പുമണികളില്‍ പുരട്ടി തണലത്ത്‌ ഉണക്കിയെടുക്കുക.വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ചെലവുകുറഞ്ഞതും ജൈവ എലിനശീകരണി ആണിത്‌. ഇത്തരം ഗോതമ്പുമണികള്‍ ടിന്നിലടച്ച്‌ സൂക്ഷിക്കാം. വീടിനകത്ത്‌ എലിയുടെ ആക്രമണം ഉണ്ടായാല്‍ ആദ്യത്തെ രണ്ടുദിവസം സാധാരണ ഗോതമ്പുമണികള്‍ വാരിയിടാം. ഗോതമ്പുമണികള്‍ എലികള്‍ തിന്നുന്നുവെന്ന്‌ ഉറപ്പുവരുത്തിയശേഷം ശീമക്കൊന്ന പുരട്ടി ഉണക്കിയ ഗോതമ്പുമണികള്‍ വിതറാം. ഇര തിന്നുന്ന എലികള്‍ കൊല്ലപ്പെടും.
ഉണക്കമീന്‍ പൊടിച്ചതും സിമന്റും ഒരേ അനുപാതത്തില്‍ കലര്‍ത്തി നല്‍കുന്ന രീതിയുമുണ്ട്‌. സംയോജിത എലിനിയന്ത്രണ ലക്ഷ്യം കൈ വരിക്കേണ്ടത്‌ സുരക്ഷിത ഭാവി ജീവിതത്തിന്‌ അനിവാര്യമാണ്‌. കൃഷിയുല്‍പാദനത്തില്‍ കര്‍ഷകന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന എലികളെ തുരത്താതെ കൃഷി ലാഭകരമാകില്ല. വീടുകളില്‍ പച്ചക്കറി കൃഷി രീതി വ്യാപകമാകുന്ന ഇന്നത്തെ കാലത്ത്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും നല്ലതാണ്‌.

Source : https://www.facebook.com/#!/groups/krishibhoomi

കൊതുകിനേ പിടിക്കാം

 
 
മഴക്കാലം എത്തി ഒപ്പം കൊതുകും
കൊതുകിനേ പിടിക്കാം
*************************
ആവശ്യമുള്ള സാധനങ്ങള്‍ .രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍ ,അമ്പതു ഗ്രാം പഞ്ചസാര,ഒരു ...ടേബിള്‍ സ്പൂണ്‍ യീസ്റ്റ്,മൂന്ന് ഗ്ലാസ്‌ വെള്ളം.ആദ്യമായി ഒരു പാത്രത്തില്‍ പഞ്ചസാര ഇട്ടു അടുപ്പില്‍ വച്ച് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക ,അതിലേക്കു ഒരുഗ്ലാസ് വെള്ളം ഒഴിച്ച് പഞ്ചസാര മുഴുവന്‍ അലിയുന്നത് വരെ ഇളക്കുക,അടുപ്പില്‍ നിന്നും വാങ്ങുക,ലായനിയിലെക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് തണുപ്പിക്കുക,ഒരു സ്പൂണ്‍ യീസ്റ്റ് ലായനിയില്‍ ചേര്‍ത്തിളക്കുക
ചിത്രത്തിലെ പോലെ കുപ്പി കട്ട് ചെയ്യുക,കട്ട് ചെയ്ത ഭാഗം തലകീഴായി കുപ്പിക്കുള്ളിലേക്ക് ടൈറ്റായി ഇറക്കുക.വശങ്ങള്‍ ലീക്ക് വരാത്ത വിധം സെല്ലോ ടേപ്പ്‌ ഒട്ടിക്കുക ,(ചിത്രത്തില്‍ കറുത്തനിരത്തില്‍ കാണാം )ലായനി കുപ്പിയിലേക്ക് ഒഴിക്കുക .കുപ്പി കുട്ടികള്‍ കൈകാര്യം ചെയ്യാനാകാത്ത ഇടങ്ങളില്‍ വയ്ക്കുക
ഈ ലായനി മണിക്കൂറുകള്‍ക്കകം കാര്‍ബണ്‍ ഡയോക്സൈഡ് പുറപ്പെടുവിക്കാനാരംഭിക്കും ,കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ ഗന്ധം മനുഷ്യ സാമീപ്യമെന്നു ധരിക്കുന്ന കൊതുകുകള്‍ ഇടുങ്ങിയ കുപ്പിക്കഴുത്തിലൂടെ അകത്തേക്ക് കടന്നു ട്രാപ്പില്‍ പെട്ട് നശിക്കും ഓരോ മാസം കൂടുമ്പോഴും ലായനി മാറ്റുന്നത് ഫലപ്രദമെന്നു കാണുന്നു.ഇതുപോലുള്ള കുപ്പികള്‍ പലതുണ്ടാക്കി പരിസരങ്ങളില്‍ വയ്ക്കുക കൊതുകിനെ പാടേ തുരത്താം..
Source:https://www.facebook.com/#!/groups/krishibhoomi

Wednesday, June 17, 2015

വാം എന്ന അത്ഭുത ജീവാണുവളം

വാം എന്ന അത്ഭുത ജീവാണുവളം

വാം എന്ന  അത്ഭുത ജീവാണുവളം കേരളത്തിലെ മണ്ണുകള്‍ക്ക് വളരെ അനുയോജ്യമായ ഒരു ജീവാണുവളമാണ് വാം (VAM വെസിക്കുലാര്‍ ആര്‍ബസ് ക്കുലാര്‍ മൈക്കോ റൈസ). കര്‍ഷകര്‍ ക്കിടയില്‍ അടുത്ത കാലത്തായി പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ ജീവാ ണു സസ്യങ്ങളുടെ വേരുമായി ബന്ധപ്പെട്ടുകാണുന്നു. അന്തര്‍ വ്യാപന മൈക്കോറൈസ എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ കുമിളുകള്‍ക്ക് വേരിനോടു ചേര്‍ന്ന്, അതായത്, വേരിന്റെ ഭാഗമായി മാത്രമേ നില നില്‍ക്കാന്‍ സാധിക്കൂ. ചെടി കള്‍ക്ക് ഉപകാരപ്രദമായ ഈ കുമിളുകള്‍ സസ്യങ്ങളുടെ വേരിനുള്ളിലും പുറമെയുമായി അഭേദ്യമായ ബന്ധത്തില്‍ കഴിയുന്നു. മണ്ണില്‍ ലഭ്യമായ ഫോസ്ഫറസിനെ കൂടിയ അളവില്‍ ചെടികളെ വലിച്ചെടുക്കാന്‍ സഹായിക്കുന്നതിനു പുറമെ നൈട്രജന്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വെള്ളവും ധാരാളം ആഗീരണംചെയ്യുന്നതിന് ചെടികളെ സഹായിക്കുന്നു.
ഈ ഫംഗസ് സസ്യങ്ങളുടെ റൂട്ട് ഹെയേഴ്സ് ആയി വര്‍ത്തിക്കുന്നു. ഇരുന്നൂറോളം സസ്യ കുടുംബ ങ്ങളില്‍പ്പെട്ട ചെടികളില്‍ ഈ ഫംഗസിന് അഭേദ്യമായ ബന്ധം ഉണ്ട്. പ്രകൃത്യാതന്നെ മണ്ണു കളില്‍ കണ്ടുവരുന്ന ഈ അത്ഭുത കുമിള്‍ അനുയോജ്യ സസ്യത്തിന്റെ വേരുമായി ബന്ധപ്പെട്ടാല്‍ അവയുടെ വേരുകളിലേക്ക് സന്നി വേശിക്കുന്നു. ആതിഥേയ സസ്യത്തിന്റെ ആവരണശേഷി വര്‍ധിപ്പിക്കുകയും തന്മൂലം വളര്‍ച്ച് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ പ്രവേശി ക്കുന്ന ഫംഗസ്, ഹൈഫകള്‍ ഉണ്ടാക്കി (വേരു പോലെയുള്ള ഭാഗം) സസ്യവേരിന്റെ ഉള്‍ ഭാഗത്ത് വ്യാപിക്കുന്നു. ബലൂണ്‍ ആകൃതിയില്‍ രൂപപ്പെടുന്ന വെസിക്കിള്‍സ് വലിച്ചെടുക്കുന്ന ഫോസ്ഫറസും മറ്റും ശേഖരിച്ചു വയ്ക്കാന്‍ ഫംഗസിനെ സഹായി ക്കുന്നു. കോശങ്ങളുടെ ഉള്ളില്‍ പ്രവേശിച്ചശേഷം പലപ്രാവശ്യം വിഭജിച്ച് നാരുപോലുള്ള ആര്‍ ബസ്ക്യൂള്‍സ് ഉണ്ടാകുന്നു. ഇവിടെ വച്ചാണ് വേരുകളും ഫംഗസും തമ്മിലുള്ള പോഷക കൈമാറ്റം നടക്കുന്നത്.
ചെടിക്കു വേണ്ട മൂലകങ്ങള്‍ കൂടുതലായി ആഗിരണംചെയ്ത് അവ ചെടി കള്‍ക്ക് ലഭ്യമാക്കുമ്പോള്‍, വാമിനുവേണ്ട കാര്‍ബണിക പദാര്‍ഥങ്ങളും മറ്റ് മൂലകങ്ങളും ചെടിയില്‍നിന്ന് ഇവ സ്വീകരി ക്കുന്നു. രോമ വേരുകളെക്കാള്‍ കൂടുതല്‍ ഈ കുമിള്‍ വളരുന്ന തിനാല്‍ കൂടുതല്‍ സ്ഥലത്തുനിന്ന് പോഷകങ്ങള്‍ ആഗിര ണംചെയ്യാന്‍ സസ്യങ്ങളെ സഹാ യിക്കുന്നു.
വാമിന്റെ പ്രധാന ഗുണങ്ങള്‍
1. വാമും ചെടിയുമായുള്ള സഹവര്‍ത്തിത്വത്തില്‍ ഫോസ് ഫറസിനു പുറമെ നാകം, ചെമ്പ്, സള്‍ഫര്‍, ഇരുമ്പ്, നൈട്രജന്‍, മഗ്നീഷ്യം, പൊട്ടാസ്യം തുട ങ്ങിയ മൂലകങ്ങള്‍ ആഗിര ണംചെയ്ത് ചെടികള്‍ക്ക് നേരിട്ട് കൂടുതല്‍ അളവില്‍ ലഭ്യമാക്കുന്നു. ചെടി വളരുന്ന സ്ഥലത്ത് മൂലകങ്ങളുടെ ലഭ്യത കുറവാണെങ്കില്‍ ഈ കുമിളു കളുടെ തണ്ടുകള്‍ മണ്ണിലൂടെ വളര്‍ന്ന് ലഭ്യത കൂടുതല്‍ ഉള്ള സ്ഥലത്തുനിന്ന് ഇവയെ ചെടി കള്‍ക്ക് ലഭ്യമാക്കുന്നു.
2. വാം നിരവധി ഹോര്‍ മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇത്തരം ഹോര്‍മോണുകള്‍ സസ്യവളര്‍ച്ചയെ ത്വരിതപ്പെടു ത്തുന്നു.
3) ചെടികള്‍ക്ക് ഉപകാരപ്രദ മായ മറ്റു പല ജീവാണു ക്കളുടെയും (അസോസ് പൈറില്ലം, അസറ്റോബാക്ടര്‍, ഫോസ്ഫറസ് ലയിപ്പിക്കുന്ന ബാക്ടീരിയ) വളര്‍ച്ചയ്ക്കും വര്‍ധനവിനും ഉപകരിക്കുന്നു.
4) മണ്ണില്‍ കാണുന്ന ഉപദ്രവകാരികളായ പിത്തിയം, റൈസക്റ്റോണിയ, ഫൈറ്റോ ഫ്ത്തോറ തുടങ്ങിയ കുമിളു കളില്‍നിന്നും നിമാവിര കളില്‍നിന്നും സസ്യങ്ങളെ വാം സംരക്ഷിക്കുന്നു. ആഹാരത്തി നും സ്ഥലത്തിനും വേണ്ടിയുള്ള മത്സരം മൂലമാണ് രോഗഹേതു ക്കളായ കുമിളുകളുടെ അളവില്‍ കുറവു വരുത്തി രോഗപ്രതി രോധ ശക്തി നേടിയെടു ക്കുന്നത്.
5) വാം കുമിളിന്റെ തന്തുക്കള്‍ വേരു പടലത്തിനു ചുറ്റുമുള്ള പരിസരത്ത് ഈര്‍പ്പം നിലനിര്‍ ത്താന്‍ സഹായിക്കുന്നു. അങ്ങനെ ചെടികള്‍ക്ക് വരള്‍ച്ചാ സഹനശേഷി നല്‍കുന്നു.
6) വിഷമൂലകങ്ങളില്‍നിന്നു ചെടികള്‍ക്ക് കൂടുതല്‍ സഹന ശേഷി, ഉയര്‍ന്ന ഊഷ്മാവ്, അമ്ലത്വം, പറിച്ചുനടു മ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം എന്നിവയെ പ്രതിരോധിക്കാന്‍ ചെടിക്ക് കഴിവു നല്‍കുന്നു.
7) നൈട്രജന്‍ യൗഗീകരണ ത്തെയും മൂലാര്‍ബുദങ്ങളുടെ വളര്‍ച്ചയെയും സഹായിക്കുന്നു.
ഉപയോഗരീതിതവാരണകളില്‍ വിത്തു പാകുമ്പോള്‍ വാം ചേര്‍ത്തു കൊടുക്കുക. മണ്ണിനു മുകളില്‍ വാം നേര്‍ത്ത ഒരു പാളിയായി വിതറിയശേഷം വിത്ത് വിതയ്ക്കുക. തുടര്‍ന്ന് ചെറുതായി മണ്ണിട്ടു മൂടുക. തല്‍ഫലമായി തൈകള്‍ പറിച്ചുനടുമ്പോള്‍ കൃഷിയിടത്തിലാകമാനം വ്യാപിക്കും. അല്ലാത്തപക്ഷം നേരിട്ട് കൃഷിയിടത്തില്‍ സസ്യ ങ്ങളോടനുബന്ധിച്ച് ഇട്ടുകൊടുക്കാം. വിത്ത് ഇടുമ്പോള്‍ ആദ്യം വാം ഇട്ടശേഷം വിത്തിടുക. മുളച്ചുവരുന്ന വേരുകള്‍ വാം കള്‍ചറിലൂടെ കടന്നുപോകു മ്പോള്‍ വേരുകളില്‍ വാം വളരുന്നു. ടിഷ്യൂകള്‍ചര്‍ െആദ്യം വാം ഇട്ടശേഷം വിത്തിടു ക. മുളച്ചുവരുന്നവേരുകള്‍വാം കള്‍ചറിലൂടെ കടന്നുപോകു മ്പോള്‍ വേരുകളില്‍ വാം വളരുന്നു. ടിഷ്യൂകള്‍ചര്‍ ചെടി കള്‍, പോളിബാഗില്‍നടുന്ന തൈകള്‍
ഇവയ്ക്ക് അത്യുത്തമം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. തീരെ വരണ്ട മണ്ണുകളില്‍ വാമിന് നിലനില്‍പ്പില്ല. അതി നാല്‍ ന നല്‍കിയശേഷം വാം ഉപയോഗിക്കുക.
2. വാം പ്രയോഗിക്കുന്നതിന് ഒരാഴ്ച മുമ്പും പ്രയോഗിച്ച് ഒരാഴ്ച കഴിഞ്ഞും രാസവള, കീടകുമിള്‍നാശിനികള്‍ പാടില്ല.
3. നേരിട്ട് ചൂടേല്‍ക്കുന്ന സ്ഥലങ്ങളില്‍ വാം സൂക്ഷി ക്കുന്നത് നല്ലതല്ല.
4. ജൈവവളങ്ങള്‍ ഈ കുമിളിന്റെ വളര്‍ച്ചയെ ത്വരിത പ്പെടുത്തുന്നു.
5. വിള പരിക്രമം, തുടര്‍വിള സമ്പ്രദായം തുടങ്ങിയ കൃഷി രീതികള്‍ അനുവര്‍ത്തിക്കു മ്പോള്‍ വാം വളരെവേഗം വളരു കയും വംശവര്‍ധന നടത്തുക യും ചെയ്യുന്നു.
6. വളക്കൂറ് കുറഞ്ഞ മണ്ണുകളിലാണ് ഇവ വളരെ പെട്ടെന്ന് വളരുന്നതും വംശ വര്‍ധന നടത്തുന്നതും.
7. ചൂടുകാലത്ത് ഇവയുടെ എണ്ണം കുറയുന്നു.
8. മണ്ണ് നന്നായി ഉഴുതു മറിക്കുന്നത്, തീയിടല്‍, മണ്ണൊ ലിപ്പ്, മേല്‍മണ്ണിന്റെ നഷ്ടം, ധൂമീകരണം, കൂടുതല്‍ കാലം വെള്ളം കെട്ടി ക്കിടക്കുക, സൗരതാപീകരണം തുടങ്ങിയവ വാമിന്റെ വളര്‍ച്ചയ്ക്ക് ഹാനികര മാണ്.


source:http://www.deshabhimani.com/news-agriculture-all-latest_news-469305.html

കടച്ചക്കത്തൈകള്‍ വേരുകള്‍വഴി

കടച്ചക്കത്തൈകള്‍ വേരുകള്‍വഴി

on 23-April-2015
കടച്ചക്കത്തൈകള്‍  വേരുകള്‍വഴികേരളത്തില്‍ എല്ലായിടത്തും വളര്‍ന്നു കായ്ഫലം നല്‍കുന്ന ചെടിയാണ് കടച്ചക്ക. ശീമപ്ലാവ്, ബിലാത്തിപ്ലാവ് എന്ന പേരിലും അറിയപ്പെടുന്ന ഈ ബ്രെഡ് ഫ്രൂട്ട് ട്രി, മൊറേഡി കുലത്തില്‍പ്പെട്ട ചിരസ്ഥായിയായ ഫലവൃക്ഷമാണ്. ശാന്തസമുദ്ര ദ്വീപുകളില്‍ ഉത്ഭവിച്ച ഈ വൃക്ഷം തെക്കേ ഇന്ത്യന്‍ സമതലങ്ങളില്‍ സുലഭമായി കാണുന്നു. Artocarpus altilis എന്നാണ് ചെടിയുടെ ശാസ്ത്രനാമം. ഇതൊരു ഫലവൃക്ഷമാണെങ്കിലും പച്ചക്കറിയായാണ് കണക്കാക്കപ്പെടുന്നത്. കടപ്ലാവിന്റെ ചില കാട്ടിനങ്ങളില വിത്ത് കാണാറുണ്ടെങ്കിലും നാം കൃഷിചെയ്യുന്ന ഇനത്തില്‍ വിത്തുണ്ടാകാറില്ല. അതിനാല്‍ വിത്ത് ഉപയോഗിച്ചുള്ള വംശവര്‍ധന കടച്ചക്കയില്‍ സാധ്യമല്ല. ശാഖകള്‍ നേരിട്ട് മുറിച്ചുനട്ടാലും വേരിറങ്ങി വളരാറില്ല. ബഡ്ഡിങ്, ഗ്രാഫ്റ്റിങ് രീതികളും വേണ്ടത്ര വിജയിക്കാറില്ല. മണ്ണില്‍ അധികം താഴെയല്ലാത്ത ഭാഗത്തിലൂടെ പോകുന്ന വേരുകളില്‍ ഏതെങ്കിലും വിധത്തില്‍ മുറിവോ ക്ഷതമോ ഉണ്ടായാല്‍ അവിടെനിന്ന് തൈകള്‍ കിളിര്‍ത്തുവരും. ഇവ തൊട്ടുചേര്‍ന്നുള്ള ഒരു കഷണം വേരോടുകൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. എന്നാല്‍ പലപ്പോഴും നമുക്കിത് ആവശ്യത്തിനു കിട്ടാറില്ല.
നന്നായി വിളവു നല്‍കുന്ന കടപ്ലാവിന്റെ വേര് മുറിച്ചെടുത്ത് മുളപ്പിച്ച് ആവശ്യത്തിന് തൈകള്‍ ഉണ്ടാക്കാം. കേടുപറ്റാത്ത ഏതാണ്ട് വിരല്‍വണ്ണം മുഴുപ്പുള്ള വേര് ശ്രദ്ധയോടെ മണ്ണു നീക്കി മുറിച്ചെടുക്കണം. ഏതാണ്ട് 15-20 സെ. മീറ്റര്‍ നീളത്തില്‍ ഇവ മുറിച്ച് മണ്ണ്, മണല്‍, ചാണകപ്പൊടി ഇവ സമം കലര്‍ത്തിയ മിശ്രിതത്തില്‍ കിടത്തിവച്ച് പാകിയശേഷം അല്‍പ്പം മണലിട്ടു മൂടുക. ദിവസേന നച്ചുകൊടുക്കണം. നട്ട് നാലുമാസംകൊണ്ട് ഇവ കിളിര്‍ത്തുവരും. ഏതാണ്ട് ഒരുവര്‍ഷത്തെ വളര്‍ച്ചയെത്തിയാല്‍ സ്ഥിരമായ സ്ഥലത്തേക്ക് വേരിന് കേടുകൂടാതെ പറിച്ചെടുത്ത് നട്ടുപിടിപ്പിക്കാം. ചെടികള്‍ മണ്ണില്‍ നന്നായി വേരുറയ്ക്കുന്നതുവരെ കൊടുംവെയിലില്‍നിന്നു രക്ഷ നല്‍കാനും, നട്ടസ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും, വരള്‍ച്ച അനുഭവപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ഒരിക്കല്‍ നട്ടാല്‍ ഒട്ടേറെ വര്‍ഷം ഇവ സമൃദ്ധിയായി വിള നല്‍കും. അന്നജപ്രധാനമായ ഫലമാണിത്. 28 ശതമാനം അന്നജത്തിനുപുറമെ 1.5 ശതമാനം മാംസ്യം, 0.9 ശതമാനം ധാതുലവണങ്ങള്‍ 0.04 ശതമാനം കാത്സ്യം, 0.03 ശതമാനം ഫോസ്ഫറസ്, 0.5 ശതമാനം ഇരുമ്പ് എന്നിവയും വിറ്റാമിന്‍ എയും സിയും അടങ്ങിയിരിക്കുന്നു.

Source: http://www.deshabhimani.com/news-agriculture-all-latest_news-459879.html

Friday, May 22, 2015

കുരുമുളകുമരവുമായി കർഷകശാസ്ത്രജ്ഞൻ

കുരുമുളകുമരവുമായി കർഷകശാസ്ത്രജ്ഞൻ


by ഡോ.ജി. എസ്. മധു

george-peppar
ജോർജ് പുളിയന്മാക്കൽ താൻ ഉരുത്തിരിച്ചെടുത്ത കുരുമുളകിനു സമീപം.
 
പശ്ചിമഘട്ടമലകളിലൊന്നിന്റെ തെക്കേ ചെരുവിലെ അഞ്ചേക്കർ പുരയിടം. കൃഷി ചെയ്യാൻ കൊള്ളില്ലെന്നു പലരും പറഞ്ഞ ആ ഭൂമിയെ വിളവൈവിധ്യത്തിന്റെ പൂങ്കാവനമാക്കിയിരിക്കുകയാണ് ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ വെണ്മണി പുളിയന്മാക്കൽ ജോർജ്. മണ്ണിലെ വർഗ സങ്കരണ പരീക്ഷണങ്ങളിലൂടെ ഇദ്ദേഹം രൂപം നൽകിയ സിയോൺ മുണ്ടി എന്ന കുരുമുളക് ഇനത്തിനു സവിശേഷതകളേറെ.
തണലിലും മെച്ചപ്പെട്ട വിളവ് തരുന്നതിനൊപ്പം ദ്രുതവാട്ടത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന ഈ ഇനം ജോർജിനെ ഇന്നവേഷൻ ഫൗണ്ടേഷന്റെ ദേശീയ അവാർഡിന് അർഹനാക്കി. കർഷക കണ്ടുപിടിത്തത്തിനു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് കഴിഞ്ഞ മാസം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നു ജോർജ് ഏറ്റുവാങ്ങി.
ഈ കൃഷിയിടത്തിലെ പ്രധാന വിള കുരുമുളകാണ്. ജോർജിന്റെ കൂടുതൽ ഗവേഷണങ്ങളും കുരുമുളകിൽ തന്നെ. മലമ്പ്രദേശത്ത് ഇടതൂർന്ന വൃക്ഷങ്ങളുടെ തണലിലും മെച്ചപ്പെട്ട വിളവു തരുന്ന കുരുമുളകിൽ കാറ്റിലൂടെയും പരാഗണം നടക്കുമെന്ന് ജോർജ് പറയുന്നു.
(മഴയിലൂടെയാണ് പ്രധാനമായും പരാഗണം) ഒരേ താങ്ങുമരത്തിൽ ഇവ രണ്ടും നട്ടുവളർത്തി രണ്ടിനങ്ങളും ചേര്ന്നു വരുന്ന തിരികളിൽ, നീലമുണ്ടിയുടെ മണി മുളപ്പിച്ചാണ് സിയോൺ മുണ്ടി ഇദ്ദേഹം ഉരുത്തിരിച്ചെടുത്തത്. മെതിച്ചെടുക്കാനുള്ള എളുപ്പം, കൂടിയ തിരിനീളം, മണിവലുപ്പം, നല്ല കറുപ്പ് നിറം, നല്ല എരിവ്, കൂടുതൽ തൈലം, ഉണങ്ങി കഴിയുമ്പേൾ ലഭിക്കുന്ന തൂക്കത്തിന്റെ ഉയർന്ന തോത് എന്നിവയും സിയോൺ മുണ്ടി കുരുമുളകിന്റെ സവിശേഷതകളാണ്.
ജോർജിന്റെ കൃഷിയിടത്തിലെ മാസ്റ്റർ പീസ് ഇനം കുരുമുളകു മരങ്ങളാണ്. താങ്ങുമരമില്ലാതെ സ്വതന്ത്രമായി വളരുന്ന ബ്രസീലിയൻ തിപ്പലി പാകത്തിന് ഉയരത്തിൽ (5.6 അടി) വട്ടം മുറിച്ച് സിയോൺ മുണ്ടി കൊടിയുടെ വശങ്ങളിലേക്ക് വളരുന്ന തല ഗ്രാഫ്റ്റു ചെയ്താണ് കുരുമുളകു മരമാക്കുന്നത്. ഇതിന്റെ ചുവട്ടിൽ നിന്നു കൊണ്ടുതന്നെ കുരുമുളകു പറിച്ചെടുക്കാം. പ്രതിരോധശേഷി കൂടുതലുള്ള ബ്രസീലിയൻ തിപ്പലിയിൽ വളരുന്നതിനാൽ രോഗ,കീടബാധ കുറവാണെന്ന മെച്ചവുമുണ്ട്. രണ്ടുവർഷത്തിനുള്ളിൽ വിളവെടുക്കാനാവും. കുരുമുളകുവള്ളിയെ മരമാക്കുന്ന ഈ ജോർജിയൻ കൃഷിരീതി ഇന്ന് ഏറെപ്പേർ അനുവർത്തിക്കുന്നു.
ഇവിടെ കുരുമുളകുമരങ്ങൾ മാത്രമല്ല മരങ്ങളിൽ പടർത്തുന്ന കുരുമുളകു കൊടികളുമുണ്ട് രണ്ടായിരത്തിലേറെ. ഇവയുടെ താങ്ങുമരങ്ങൾ ഫലവൃക്ഷങ്ങളും ഒൗഷധവൃക്ഷങ്ങളും ആണെന്നുമാത്രം. ഔഷധവൃക്ഷങ്ങളും ആണെന്നുമാത്രം. ഔഷധവൃക്ഷങ്ങളിൽ അശോകം, കുമ്പിൾ, നീർമരുത്, പലകപ്പയ്യാനി തുടങ്ങിയവയും ഫലവൃക്ഷങ്ങളിൽ പ്ലാവുമാണ് പ്രധാനം. ആയിരത്തിലധികം പ്ലാവുകളിൽ കുരുമുളകു കൊടികൾ പടർന്നു കിടക്കുന്നത് ജോർജിന്റെ പുരയിടത്തിൽ കാണാം.
പ്ലാവുകളുമായി ജോർജിന് അഭേദ്യ ബന്ധമാണുള്ളത്. വീടിന്റെ മുറ്റത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു പ്ലാവുണ്ട്. അതിൽ വർഷത്തിൽ 365 ദിവസവും വിളഞ്ഞു കിടക്കുന്ന ഉണ്ടച്ചക്കകളും. ചക്ക മടലുമുൾപ്പെടെ അരിഞ്ഞതും പൊടിയരിയും വേവിച്ച്, ആഫ്രിക്കൽ പായലും ചേർത്താണ് ജോർജിന്റെ പശുക്കളുടെയും പന്നികളുടെയും കോഴികളുടെയും മീനുകളുടെയും പ്രധാന ആഹാരം.
georges-own-peppar-nursary
ജോർജിൻെറ നഴ്സറി
ആടുകൾക്കു പ്ലാവിലയും. ഏതു മൃഗത്തിന്റെയും ഏറ്റവും പ്രിയപ്പെട്ട ഭോജ്യവസ്തു ചക്കയും പ്ലാവിലയുമാണെന്നു ജോർജ് പറയുന്നു. ജോർജിന്റെ കുടുംബത്തിലെ പ്രധാന ആഹാരവും ചക്കതന്നെ. മാമ്പഴം, മാംഗോസ്റ്റിൻ, റംബൂട്ടാൻ, അത്തി, വെണ്ണപ്പഴം, സ്ട്രോബറി, വിവിധയിനം വാഴകൾ എന്നിവയും ജോർജിന്റെ കൃഷിയിടത്തെ ഫലസമൃദ്ധമാക്കുന്നു. ആദിവാസികളുടെ തനത് ഇനവും രുചികരവുമായ വരിക്കവാഴ, പച്ചച്ചിങ്ങൻ, പൂജകദളി, സുന്ദരിവാഴ, കറക്കണ്ണൻ, പാളയംകോടൻ, റോബസ്റ്റ, ഞാലിപ്പൂവൻ എന്നിവയാണ് ജോർജിന്റെ പുരയിടത്തിലെ വാഴയിനങ്ങൾ.
പുളിയമ്മാക്കലെ മറ്റൊരു സവിശേഷവിളയാണ് ആകാശക്കപ്പ. മറ്റു മരങ്ങളുടെ താങ്ങിൽ ഉയരത്തിലേക്ക് കയറിപ്പോകുന്ന ഈ കപ്പ, വൃക്ഷങ്ങൾക്കിടയിൽ കൃഷി ചെയ്യാം. വാണിജ്യാടിസ്ഥാനത്തിൽ വിജയകരമല്ലെങ്കിലും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കപ്പ എല്ലാ സമയവും ലഭ്യമാണ്. മരത്തിന്റെ ചുവട്ടിൽനിന്ന് 5-6 അടി അകലത്തിൽ കമ്പി കൊണ്ടോ മുള്ളുകൊണ്ടോ കൊത്തിയിളക്കി ഇതു നടാം. കിളച്ചു മറിക്കുകയോ കൂന കൂട്ടുകയോ ചെയ്യേണ്ടതില്ല.
നീളമുള്ള (8-10 അടി) കപ്പത്തണ്ടിന്റെ ചുവട് മണ്ണിൽ ഒരിഞ്ചു താഴ്ത്തിവച്ച് മുകൾഭാഗം മരത്തിലേക്ക്് പ്ലാസ്റ്റിക് കയറുപയോഗിച്ച് കെട്ടിക്കൊടുക്കണം. തലപ്പ് പൊട്ടി കൂടുതൽ ഉയരത്തിലേക്ക് വളർന്നു കയറിപ്പോവുന്നതു കാണാം. കിഴങ്ങ് പാകമായിക്കഴിഞ്ഞാൽ ആവശ്യാനുസരണം മാന്തിയെടുക്കാം. കിഴങ്ങെടുക്കുന്നതിന് ഒരു മാസം മുൻപ് അൽപം കുമ്മായം ഇട്ടുകൊടുക്കുന്നത് ചിലപ്പോൾ ഉണ്ടായേക്കാവുന്ന കയ്പ് ഒഴിവാക്കാമെന്ന് ജോർജ് പറയുന്നു.
കുരുമുളക് കൂടാതെ ഏലം, ജാതി, ഗ്രാമ്പൂ, കറുവ തുടങ്ങിയ സുഗന്ധവിളകളും കൃഷി ചെയ്യുന്നുണ്ട്. ഒന്നാന്തരം മ്യൂസിയം കൂടിയാണ് പുരയിടം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ചെങ്ങഴിനീർ കിഴങ്ങ് ,ചെത്തിക്കൊടുവേലി, ചിറ്റരത്ത (രാസ്ത) എന്നിവയ്ക്കു പുറമേ ശതാവരി, അമൃത്, കാട്ടുകിരിയാത്ത്, പനിക്കൂർക്ക, അണലി വേഗം, തിപ്പലി, മഞ്ഞപ്പിത്തത്തിനുള്ള അപൂർവ ഔഷധസസ്യങ്ങൾ എന്നിവയും ജോർജിന്റെ പുരയിടത്തിലുണ്ട്.
പശു, ആട്, കോഴി, താറാവ്, വാത്ത, ടർക്കി, ഗിനി എന്നിവയെ കൂടാതെ പുരയിടത്തിലെ ഒന്നിലധികം കുളങ്ങളിലായി നാടൻ മുഷി, തിലോപ്പിയ, കട്ല, രോഹു, ഗ്രാസ് കാർപ്പ് തുടങ്ങിയ മത്സ്യങ്ങളെയും ജോർജ് വളർത്തുന്നു.
നടീൽവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന നഴ്സറിയും ജോർജിനുണ്ട്. വേരു പിടിപ്പിച്ച കുരുമുളകു വള്ളികളാണ് പ്രധാനം ഇനം. ഒരു കൊടിയിൽനിന്നും ഒരേ സമയം മുളകും തൈകളും(മുകളിലേക്കു കയറുന്ന കൂടുതൽ തലപ്പുകൾ ഉണ്ടാക്കി) ഉൽപാദിപ്പിക്കാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യയാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്.
ജോർജിലെ കർഷകനെയും ഗവേഷകനെയും തേടി ഒട്ടേറെ അംഗീകാരങ്ങൾ എത്തുന്നു. മികച്ച പട്ടികവർഗ കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷകജ്യോതി അവാർഡ് 2003-’04 വർഷത്തിൽ ജോർജിനായിരുന്നു. കാർഷിക സർവകലാശാലയുടെ കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം 2008ൽ കർഷക ശാസ്ത്രജ്ഞൻ അവാർഡു നൽകി ആദരിച്ചു. ജൈവകൃഷിക്കായി വിവിധ ഏജൻസികൾ ഏർപ്പെടുത്തിയ സംസ്ഥാന തല അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഫോൺ : 8111915160


Source :http://www.manoramaonline.com/environment/green-heroes/george-agriculture-scientist.html

Thursday, May 21, 2015

ജാതിത്തറവാട്ടിലെ കേരളശ്രീ




മലപ്പുറം കരുവാരക്കുണ്ടിലെ മാത്യു സെബാസ്റ്റ്യനും കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും കൈകോര്‍ത്തപ്പോള്‍ വാണിജ്യകൃഷിക്ക് പറ്റിയൊരു മുന്തിയ ഇനം ജാതി ഉരുത്തിരിഞ്ഞുഐ.ഐ.എസ്.ആര്‍. കേരളശ്രീ.

ഇതുവരെയുള്ള ജാതിക്കഥകളെയെല്ലാം പിന്നിലാക്കാന്‍ പോന്ന ജാതകവിശേഷങ്ങളുള്ള ഇനം. കരുവാരക്കുണ്ടില്‍ കണ്ണത്തുമലവാരത്താണത്, താഴത്തേല്‍ മാത്യു സെബാസ്റ്റ്യന്റെ ജാതികൃഷി പരീക്ഷണശാല. ജാതിയും കവുങ്ങും കുരുമുളകുമെല്ലാമുള്ള 12 ഏക്കര്‍. കവുങ്ങില്‍ മോഹിത്‌നഗര്‍ 4,000 മരങ്ങള്‍, കുരുമുളകില്‍ ശ്രീകരയും ശുഭകരയും പഞ്ചമിയുമാണ് മുഖ്യം. എണ്ണത്തില്‍ രണ്ടാംസ്ഥാനം ജാതിക്കാണെങ്കില്‍ ആദായത്തില്‍ മേല്‍ക്കോയ്മയുണ്ട് ആയിരത്തിലേറെ വരും മരങ്ങള്‍. 22 ഇനങ്ങള്‍, കേരളത്തിനുപുറമേ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നീവിടങ്ങളില്‍നിന്ന് മികച്ച ഇനങ്ങള്‍ തിരഞ്ഞെടുത്താണ് കൃഷിയിറക്കിയത്. ഏറ്റവും നല്ലത് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ആദ്യപടി. 1999ലാണ് കൃഷിത്തുടക്കം. ഇവിടം ജാതിത്തോട്ടമായി. ജാതിക്ക് കിലോഗ്രാമിന് 80 രൂപയുള്ളപ്പോഴാണ് കൃഷിക്കിറങ്ങിയത്.

വളര്‍ച്ചക്കൂടുതല്‍കാട്ടി ഏതാനും ജാതിത്തൈകള്‍ ശ്രദ്ധകവര്‍ന്നു. അവ നാലാംവര്‍ഷംമുതല്‍ കായ്ക്കാന്‍ തുടങ്ങി. ആണ്ട് പിന്നിടുന്തോറും കായ്കളുടെ എണ്ണംകൂട്ടി അദ്ഭുതം കാട്ടി. പിന്നെ അവയ്ക്ക് പ്രത്യേക പരിചരണമായി. ഇവയുടെ കമ്പെടുത്ത് മറ്റ് മരങ്ങളില്‍ ഒട്ടിച്ചു. അങ്ങനെ അവിടം മേല്‍ത്തരക്കാരുടെ വിളനിലമായി. 'കേരളശ്രീ' പിറന്നു.

പത്താംവര്‍ഷം ഒറ്റമരത്തില്‍നിന്നുള്ള ആദായം പതിനായിരം കവിഞ്ഞു. ഇക്കാര്യം കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ കാതിലുമെത്തി. വന്ന് കണ്ടവര്‍ കീഴടങ്ങി. ശാസ്ത്രീയ കൃഷിരീതികളുടെ അല്ലറചില്ലറ ചിട്ടവട്ടങ്ങള്‍ നിര്‍ദേശിച്ചു. കായ്പിടിത്തം കുറഞ്ഞ ഇനങ്ങളെ വെട്ടി നീക്കാന്‍ കല്പിച്ചു. പരാഗണം സുഗമമാക്കാന്‍ ഏതാനും ആണ്‍മരങ്ങള്‍ നട്ടു. കായയെ പൂര്‍ണമായും പൊതിഞ്ഞ പത്രി, ഉണക്കുഭാരം കൂടുതല്‍, മരത്തില്‍ കായ്കളുടെ എണ്ണക്കൂടുതല്‍, രോഗകീടബാധകള്‍ കുറവ്... കേരളശ്രീയുടെ പെരുമകള്‍ പലതാണ്.

കര്‍ഷകപങ്കാളിത്ത ഗവേഷണ പദ്ധതിപ്രകാരം കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ.എസ്.എസ്. ആര്‍.) വികസിപ്പിച്ചെടുത്ത ജാതി ഇനമാണ് കേരളശ്രീ. 2013 നവംബറില്‍ നടന്ന ദേശീയ സെമിനാറിലാണ് കേരളശ്രീക്ക് ഈ ഭാഗ്യമൊരുങ്ങിയത്. കൃഷിയിടത്തിലെയും പരീക്ഷണശാലയിലെയും നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാണിജ്യകൃഷിക്ക് അത്യുത്തമമെന്ന് തെളിഞ്ഞത്. ഇനി ഐ.ഐ.എസ്.ആറിന്റെ മേല്‍നോട്ടത്തിലാണ് ഇവയുടെ തൈ ഉത്പാദിപ്പിക്കുക.

10 വര്‍ഷം പിന്നിട്ട് നാലരഅഞ്ച് മീറ്റര്‍ പൊക്കമുള്ള മരത്തില്‍ 2,000ത്തിലേറെ കായ്കള്‍ വിളഞ്ഞാണ് കേരളശ്രീ മിടുക്കുകാട്ടിയത്. 21 കിലോഗ്രാമായിരുന്നു തൊണ്ടോടുകൂടിയ ജാതിക്കയുടെ അളവ്. ജാതിപത്രിയാണെങ്കില്‍ 4.2 കിലോഗ്രാം. ഹെക്ടറൊന്നിന് 360 മരങ്ങള്‍ നടാം. 10 വര്‍ഷം പിന്നിട്ടാല്‍ അവിടെ ഏഴരടണ്‍ ജാതിക്കയും ഒന്നര ടണ്‍ ജാതിപത്രിയും വിളയും.

മലപ്പുറത്തെ മേലാറ്റൂരിലാണ് മാത്യുവിന്റെ താമസം. വീടിനടുത്താണ് ജാതിത്തൈകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള പോളിഹൗസ് നഴ്‌സറിയൊരുക്കിയത്. 6,000 ചതുരശ്ര അടിയാണ് പോളിഹൗസിന്റെ വിസ്തീര്‍ണം. 10,000 തൈകളാണ് ഇത്തവണ ഉത്പാദിപ്പിക്കുന്നത്.

കോട്ടയം കുറവിലങ്ങാട്ടുനിന്ന് നാലുപതിറ്റാണ്ടുമുമ്പ് കരുവാരക്കുണ്ടിലെത്തിയതാണ് മാത്യുവിന്റെ കുടുംബം. കരുവാരക്കുണ്ട് പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍. 2012ലെ മികച്ച കര്‍ഷകനുള്ള കര്‍ഷക തിലകമടക്കം ഒരുപിടി അവാര്‍ഡുകള്‍ കിട്ടി.
(മാത്യു സെബാസ്റ്റ്യന്‍ഫോണ്‍: 9447178151, 8553418025)
 
 

Wednesday, April 8, 2015

ചിത്രകീടം LEAF MINER

ചിത്രകീടം LEAF MINER
 

ചിത്രകീടത്തെ പറ്റി കുറെ അന്ധവിശ്വാസങ്ങള്‍ നമ്മുടെ കൃഷിക്കാരുടെ ഇടയില്‍ ഉണ്ട് ..ഞാന്‍ മനസിലാക്കിയ ചില സത്യങ്ങള്‍ ഇതാണ് തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍ തിരുത്തുക
വിശ്വാസം :- ചിത്ര കീടം എന്തോ പ്രത്യേകതരം പ്രാണി ആണ്
സത്യം :- അങ്ങനെ ഒരു പ്രാണി ഇല്ല ചില പ്രത്യേക തരം ഈച്ച, ശലഭം, വണ്ട്‌ എന്നിവ യുടെ ലാര്‍വ ആണ് വില്ലന്‍
വിശ്വാസം :- എന്തെങ്കിലും കീട നാശിനി ഉപയോഗിച്ചാല്‍ ചിത്ര കീടത്തെ നശിപ്പിക്കാം
സത്യം :- എന്‍റെ അറിവില്‍ ഒരു കീടനാശിനിയും ചിത്ര കീടത്തെ കൊല്ലില്ല
ചിത്രകീടതിന്റെ കാരണവും പ്രധിവിധികളും
ഒരു ഇലയെ കുറെ കനം കുറഞ്ഞ ഇലകള്‍ ചേര്‍ത്ത് ഒട്ടിച്ചു വെച്ചതായി കണക്കാക്കാം(ചിത്രം 3 ) .വണ്ട്‌, ഈച്ച, ശലഭം തുടങ്ങിയവയുടെ പെണ്ണീച്ചകള്‍ ഇലയില്‍ ദ്വാരം ഉണ്ടാക്കി അതിലോ ഇലയുടെ അടിവശത്തോ മുട്ടയിടുന്നു. ഈ മുട്ട രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വിരിയുമ്പോള്‍ ഉണ്ടാകുന്ന ലാര്‍വ ഇലക്കുള്ളിലേക്ക് തുരങ്കം ഉണ്ടാക്കി കടക്കുന്നു. രണ്ടു മൂന്നു ആഴ്ച ഇലയുടെ മടക്കുകള്ക്കി്ടയില്‍(ചിത്രം 3 ) അതിലെ ഹരിതകം ശാപ്പിട്ട് തിന്നു മുന്നോട്ടു നീങ്ങുന്നു. ഹരിതകം തിന്നു കഴിയുമ്പോള്‍ തിന്നഭാഗം വെളുത്ത നിറമാകുന്നു. വീണ്ടും മുന്നോട്ടു നീങ്ങി അവിടെയുള്ള ഹരിതകം തിന്നുന്നു. അവിടെയും വെളുത്ത നിറമാകുന്നു. അങ്ങനെ അത് തിന്നുതിന്നു മുന്നോട്ടോ വശങ്ങളിലേക്കോ നീങ്ങുന്നു. അതിനനുസരിച്ച് വെളുത്ത ഒരു ചാല്, രൂപപ്പെടുന്നു. ഒപ്പം ആ കീടം വളരുന്നു, തടിക്കുന്നു, കൂടുതല്‍ സ്ഥലത്തെ പച്ചപ്പ് തിന്നുന്നു. അപ്പോള്‍ ആ വെളുത്ത വരയുടെ വണ്ണം കൂടുന്നു.
ഓര്മിക്കുക, എപ്പോഴും അത് ആ വെളുത്ത വരയുടെ വീതി കൂടിയ അറ്റത്ത്‌ ഉണ്ടാകും ആ ലാര്‍വ .(ചിത്രം 2 )
ചിത്ര കീടം വരക്കുവാന്‍ തുടങ്ങിയാല്‍ രണ്ടു വിരലുകള്‍ കൊണ്ട് ആ വരയുടെ വണ്ണം കൂടിയ ഭാഗത്ത് ഞെക്കുക. അതോടെ അതിന്‍റെ പ്രശ്നം തീര്‍ന്നു.
വളരെ അധികം ബാധിചിട്ടുണ്ടെങ്കില്‍ ആ ഇലകള്‍ പറിച്ചെടുത് ഞെരുടി നശിപ്പിക്കുക. അല്ലാതെ നാം പുറത്തു നിന്ന് എന്ത് തളിച്ചാലും അവനെ ഏശില്ല. ഇലയില്‍ തളിച്ചാല്‍ ഇല കുതിര്ന്നു ഇലക്കകത്തു കയറി പ്രവര്ത്തി്ക്കാന്‍ കഴിയുന്ന രാസ കീടനാശിനിക്ക് മാത്രമേ ഇതിനെ കൊല്ലാന്‍ കഴിയൂ. അപ്പോള്‍ ഇത് വരാതിരിക്കാനുള്ള വഴി മാത്രമേ ജൈവ രീതിയില്‍ പറ്റൂ. കാ‍ന്താരി, പുകയില, വെളുത്തുള്ളി കഷായങ്ങള്‍ തളിച്ചാല്‍ അതിന്‍റെ തീക്ഷ്ണമായ എരുവും വാസനയും കാരണം ഈ പ്രാണികള്‍ മുട്ടയിടാന്‍ വരില്ല.
പുഴുക്കള്‍ അകത്തു കയറിയാല്‍ ഇലക്കു അകത്തുവെച്ചുതന്നെ ലാര്‍വ യില്നിന്നു പ്യൂപ്പ അവസ്ഥയിലേക്ക് മാറും. കുറേദിവസം നില്ക്കുന്ന ഇലകളാണെങ്കില്‍ ഇലകളില്‍ നിന്നുതന്നെ അത് ശലഭമോ വണ്ടോ ആയി വിരിഞ്ഞ് മറ്റു ഇലകളിലേക്ക് മാറി മുട്ടയിടല്‍ തുടരും. നാലഞ്ചു തലമുറവരെ ഇങ്ങനെ അവിടം പെറ്റുപെരുകും. ഈ ജീവചക്രം തിരുത്താന്‍ കഴിഞ്ഞാല്‍ അവയുടെ വംശ വര്ധന പാടെ നില്ക്കും . അതിനു ഏറ്റവും നല്ലത് വേപ്പെണ്ണ തളിക്കലാണ്. വേപ്പെണ്ണ ചിത്രകീടത്തെ കൊല്ലില്ലെങ്കിലും അതിന്‍റെ ജീവചക്രത്തെ മാറ്റി മാറ്റിമറിക്കാനുള്ള കഴിവ് വേപ്പെണ്ണക്ക് ഉണ്ട്. ചിത്രകീടം വരാതിരിക്കാന്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ നേര്പ്പി ച്ച വേപ്പെണ്ണ (ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍) തളിക്കുക. ചിത്ര കീടം വന്നു പണി തുടങ്ങിയാല്‍ ആ ചിത്രപ്പണിയുടെ ഏറ്റവും വണ്ണം കൂടിയ അറ്റത്ത് വിരലുകള്‍ കൊണ്ട് (ഇലയുടെ മേലെയും താഴെയും ഓരോ വിരല്‍ വെച്ചു) ഞെക്കി കൊല്ലുക. അത് ചത്തു എന്നറിയാന്‍ പിറ്റേ ദിവസം നോക്കിയാല്‍ ആ ഞെക്കിയ ഭാഗം തവിട്ടു നിറമായി മാറിയതായി കാണാം, മൂന്നാം ദിവസത്തേക്ക് കറുത്തിട്ടും

Tuesday, March 31, 2015

സണ്ണങ്കി' തെങ്ങിൻ തൈകൾ

രണ്ടു വർഷം കൊണ്ട് കായ്ക്കുന്ന
'സണ്ണങ്കി' തെങ്ങിൻ തൈകൾ വില്പനക്ക്.
9496347052.
 'രണ്ടു വർഷം കൊണ്ട് കായ്ക്കുന്ന 
'സണ്ണങ്കി' തെങ്ങിൻ തൈകൾ വില്പനക്ക്.
9496347052.'
 
 
 

Monday, March 16, 2015

കുടവയറും അമിത വണ്ണവും കുറക്കാൻ.



'മലയാളികളുടെ ഒരു വലിയ പ്രശ്നം ആണ് കുടവയറും അമിത വണ്ണവും അതിനു ഒരു ലളിതമായ പരിഹാരം ഇതാ...

പരീക്ഷിച്ചു നോക്കു ഫലം ഉറപ്പ് ആണ് ....

വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു ജലം. അതിനെകുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…??? 

എന്നാൽ ഇതാ അത്തരം ഒരു വെള്ളം. സാസ്സി  (saassy water ) വാട്ടർ എന്നാണു ഇതിൻറെ  പേര്.

വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, വെള്ളരി, ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന സാസ്സി  വാട്ടറിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.

Recipe #1

ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ്‌ വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം വെള്ളരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിൻറെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.

Recipe #2

ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം വെള്ളരി വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.

വെള്ളരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിൻറെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു'


മലയാളികളുടെ ഒരു വലിയ പ്രശ്നം ആണ് കുടവയറും അമിത വണ്ണവും അതിനു ഒരു ലളിതമായ പരിഹാരം ഇതാ...
പരീക്ഷിച്ചു നോക്കു ഫലം ഉറപ്പ് ആണ് ....
വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു ജ...ലം. അതിനെകുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…???
എന്നാൽ ഇതാ അത്തരം ഒരു വെള്ളം. സാസ്സി (saassy water ) വാട്ടർ എന്നാണു ഇതിൻറെ പേര്.
വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, വെള്ളരി, ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന സാസ്സി വാട്ടറിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.
Recipe #1
ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ്‌ വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം വെള്ളരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിൻറെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.
Recipe #2
ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം വെള്ളരി വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.
വെള്ളരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിൻറെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു

Monday, March 2, 2015

മാമ്പഴപ്പുഴുവില്‍നിന്ന് രക്ഷനേടാന്‍ മീതൈല്‍ യുജിനോള്‍ കെണി



പച്ചമാങ്ങ വിളയുമ്പോഴേക്കും മാമ്പഴയീച്ചകളുടെ ഉപദ്രവം തുടങ്ങും. മാങ്ങയുടെ തൊലിക്കടിയില്‍ മുട്ടകള്‍ കുത്തിവെച്ച് പെണ്ണീച്ചയാണ് പ്രശ്‌നത്തിന് തുടക്കംകുറിക്കുക.

വിരിഞ്ഞ് പുറത്തുവരുന്ന പുഴു, മാങ്ങയുടെ മാംസളഭാഗങ്ങള്‍ തിന്ന് വളരുന്നു. താഴെ വീഴുന്ന മാമ്പഴത്തോടൊപ്പം മണ്ണിലെത്തുന്ന പുഴുക്കള്‍ സമാധിയില്‍ കഴിഞ്ഞശേഷം പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ചകളായി ഊര്‍ജിതശക്തിയോടെ ആക്രമണം തുടരും. ഏതാണ്ട് 80 ശതമാനം മാങ്ങവരെ മാമ്പഴയീച്ചയുടെ ആക്രമണത്തില്‍ നഷ്ടമാകുന്നതായിട്ടാണ് കര്‍ഷക അനുഭവം.മാമ്പഴയീച്ചയെ വരുതിയിലാക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ് മെറ്റ് അഥവാ മീതൈല്‍ യുജിനോള്‍ കെണി. ആകര്‍ഷിക്കാനും െകാല്ലാനും കഴിയുന്ന ഖരവസ്തുക്കള്‍ അടങ്ങിയ ചെറിയ മരക്കട്ടയാണ് ഈ കെണി. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഫിറമോണ്‍ കട്ട പ്ലാസ്റ്റിക്ക് ഉറ മാറ്റി ചരടുകൊണ്ട് കെട്ടിയിടണം. ഒരു ലിറ്റര്‍ അളവിലുള്ള പ്ലാസ്റ്റിക് കുപ്പി അടിവശം വട്ടത്തില്‍ മുറിച്ചുമാറ്റി, അടിഭാഗം തല തിരിച്ച് കയറ്റിവെച്ചാല്‍ കെണി തയ്യാര്‍.
പ്ലാസ്റ്റിക് കുപ്പിക്ക് മഞ്ഞക്കളര്‍ പെയിന്റ് അടിച്ചുകൊടുത്താല്‍ ആകര്‍ഷണം കൂടുന്നതായി കണ്ടിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രത്തില്‍ മൂന്ന് സെന്റി മീറ്റര്‍ നീളത്തില്‍ തയ്യാറാക്കുന്ന ദ്വാരങ്ങള്‍ക്ക് നേര്‍ക്ക് വരുംവിധം ഫിറമോണ്‍ കട്ട കെട്ടിയിടണം. കെണിയില്‍ ആകര്‍ഷിക്കപ്പെട്ട് ചത്തുവീഴുന്ന ഈച്ചകളെ ആഴ്ചയിലൊരിക്കല്‍ പുറത്തുകളയണം. തറയില്‍നിന്ന് മൂന്നുമുതല്‍ അഞ്ചടി ഉയരത്തില്‍ കെണികള്‍ കെട്ടിയിടാം. മാവ് പൂത്തുതുടങ്ങുമ്പോള്‍ത്തന്നെ കെണിവെക്കുകയാണ് നല്ലത്. ഒരു ഫിറമോണ്‍ കട്ടയുടെ ഗുണം മൂന്നുമാസം നില്‍ക്കും. മാവിന്റെ അടുത്ത് മഴയും വെയിലും ഏല്‍ക്കാത്ത രീതിയില്‍ കെണി കെട്ടിത്തൂക്കുന്നതാണ് നല്ലത്. 25 സെന്‍റിന് ഒരു കെണി എന്ന തോതിലാണ് ഉപയോഗിക്കേണ്ടത്.

പഴുത്ത മാമ്പഴം അലക്ഷ്യമായി വലിച്ചെറിയാതെ തീയിലിട്ടോ വെള്ളത്തിലിട്ടോ പുഴുക്കളെ നശിപ്പിക്കണം. മാവിന്‍ചുവട് നല്ല വെയിലുള്ള സമയത്ത് ചെറുതായി കൊത്തിയിളക്കിയിടുന്നത് മണ്ണിലുള്ള സമാധിദശയെ നശിപ്പിക്കും. മണ്ണില്‍ 150 ഗ്രാം ബ്യൂവോറിയ ചേര്‍ത്തുകൊടുക്കുന്നത് ഗുണപ്രദമാണ്. കാസര്‍കോട് പടന്നക്കാട് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജ് ഉള്‍പ്പെടെയുള്ള കാര്‍ഷിക സര്‍വകലാശാലയുടെ വിപണന കേന്ദ്രങ്ങളിലെല്ലാം മെറ്റ് ലഭ്യമാണ്.
 
Source :http://www.mathrubhumi.com/agriculture/story-527408.html